മരണമേ,
നീയെന്നെ
വന്നു വിളിക്കുകിൽ,
പല വാതിൽ ചാരി-
പ്പിടഞ്ഞു
തകർന്നു ഞാൻ
മതിവരാതെങ്ങനെ-
യെന്നു പിന്മാറിയാൽ,
ഒരു നല്ല
ദിനമോതി
മഞ്ഞിൽ
നീ മറയണം.
ഒരു കോടി നിഴൽനേര-
ക്കടലുകൾ കടക്കണം.
അതിൽ നുരയും ദുരിതമുറ
പാർത്തു നീ
കനിയണം.
അറിയാതെ
രാത്രി
കൊഴിഞ്ഞു വിടരണം.
അലയാഴി പോലഴൽ
എന്നിൽച്ചിലമ്പണം.
അതിരില്ലാതെന്നുയിർച്ചിറകുകൾ
പറക്കണം.
കനവിൽ ഞാൻ
കണ്ടൊരലിവെന്നെ-
പ്പൊതിയണം.
മരണമേ,
എന്നെ
മറന്നു പറക്കണം.
ഇവിടെത്താച്ചില്ലകളിൽ
എന്നെ
മറക്കണം.